Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Land Acquisition

Kannur

അപകട ഭീഷണിയിലായ കുടുംബങ്ങളുടെ ഭൂമിയേറ്റെടുക്കൽ പരിഗണനയിൽ: മന്ത്രി

ഇരിട്ടി: ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയുടെ  കനാലിൽ രൂപം കൊണ്ട വലിയ ഗർത്തത്തെ തുടർന്ന് ഒരു വർഷമായി വൈദ്യുതി ഉത്പാദനം നിർത്തി വച്ചപദ്ധതിയിൽനിന്നു വീണ്ടും വൈദ്യുതി ഉത്പാദിപ്പിക്കാൻ ധാരണ.
വൈദ്യുതിമന്ത്രി സണ്ണിജോസഫും ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും അയ്യൻകുന്ന് പഞ്ചായത്തിലെ ജനപ്രതിനിധികളും നാട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

പദ്ധതി പ്രദേശം സന്ദർശിച്ച മന്ത്രി അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി നിർത്തിവച്ച ഉത്പാദനം പുനരാരംഭിക്കാനുള്ള നിർദേശം നൽകി. ഇതിനെതിരെ പ്രദേശവാസികൾ പരാതിയുമായി രംഗത്ത് എത്തിയതോടെ കനാലിലെ ചോർച്ച കാരണം അപകട ഭീഷണിയിലായ ആറു കുടുംബങ്ങളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കാനും ഇവരുടെ ഭൂമി ഏറ്റെടുക്കുന്ന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനും മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

പദ്ധതി പ്രദേശത്തുതന്നെ യോഗം ചേർന്ന മന്ത്രി നാട്ടുകാരിൽനിന്നുള്ള പരാതികൾ കേട്ട ശേഷമാണ് നിർദേങ്ങൾ നൽകിയത്. ജനങ്ങളുടെ സുരക്ഷയ്‌ക്കൊപ്പം വൈദ്യുതി ഉത്പാദനം പുനരാരംഭിക്കേണ്ടതും ഒരേപോലെ പ്രാധാന്യമുള്ള കാര്യമാണെന് മന്ത്രി യോഗത്തെ ബോധ്യപ്പെടുത്തി. ഘട്ടം ഘട്ടമായിപൂർണ തോതിൽ കനാൽ നവീകരിക്കും. ഇതിനുള്ള പഠന റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചർച്ചയുടെ അടിസ്ഥാനത്തിൽ ചോർച്ചയെ തുടർന്ന് മാറ്റിപ്പാർപ്പിച്ച രണ്ട് കുടുംബങ്ങൾക്ക് നൽകിവന്നിരുന്ന വാടകയുടെ കുടിശിക പുനഃസ്ഥാപിച്ച് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. കനാലിലൂടെ ജലം ഒഴുക്കിവിടുമ്പോൾ ചോർച്ച കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അടിയന്തര നടപടികൾ നടത്തുമെന്നും മന്ത്രി ഉറപ്പു നൽകി. ജനങ്ങളുടെ സുരക്ഷയെക്കരുതി ഇപ്പോൾ പദ്ധതിക്ക് വേണ്ടി അധികമായി ഏറ്റെടുക്കുന്ന ഭൂമിയിൽ ടൂറിസം സാധ്യതകൾ പരിശോധിക്കണമെന്നും മന്ത്രി നിർദേശിച്ചു.

യോഗത്തിൽ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. വൈദ്യുതി ജനറേഷൻ ഡയറക്ടർ എം.പി. രാജൻ, ചീഫ് എൻജിനിയർ വി. വിനോദ്, ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഇ.കെ. സിന്ധു, ജില്ലാ പഞ്ചായത്തംഗങ്ങളായ ജയ്‌സൺ കാരക്കാട്, ബേബി തോലാനി, ബ്ലോക്ക് പഞ്ചായത്തംഗം ജയിസ് ടി. മാത്യു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജോസ് കുഞ്ഞ് തടത്തിൽ, മേരി റെജി, മേഴ്‌സി, പഞ്ചായത്തംഗങ്ങളായ ഷിബോ അഗസ്റ്റിൻ, ടോമി സൈമൺ, ബിജു ജോസഫ്, അനീഷ് കെ. പോൾ, ബിന്ദു ഷാജി, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എൻജിനിയർ സി.കെ. അനിൽ, മെഹറൂഫ്, അബ്ദുൽ കരീം, കെ. മണികണ്ഠൻ, ബി. ഷിബു, യദുലാൽ എന്നിവർ പങ്കെടുത്തു.

Kerala

ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കല്‍: സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

കൊച്ചി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ പുറപ്പെടുവിച്ച വിജ്ഞാപനം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതിനെതിരേ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി.

എരുമേലി മണിമല വില്ലേജിലെ ചെറുവള്ളി എസ്‌റ്റേറ്റും സമീപ പ്രദേശങ്ങളും ഉള്‍പ്പെടുന്ന 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ഏപ്രിലില്‍ പുറപ്പെടുവിച്ച വിജ്ഞാപനമാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.

അപ്പീല്‍ പരിഗണിച്ച ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റീസ് എം.ബി. സ്‌നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസിന് ഉത്തരവിട്ടു.

തല്‍സ്ഥിതി തുടരാനും നിര്‍ദേശിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നുണ്ടെന്ന് ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥരായ അയന ചാരിറ്റബിള്‍ ട്രസ്റ്റും കോടതിയെ അറിയിച്ചു.

Kerala

ശബരി റെയിൽപാത: ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ കളക്ടർമാർക്ക് നിർദേശം


തിരുവനന്തപുരം: ശബരി റെയിൽപാതയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം. റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദു റഹ്മാൻ വിളിച്ച ജില്ലാ കളക്ടർമാരുടെയും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ചു നിർദേശം നൽകിയത്.

ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങുന്നതിനായി ലാൻഡ് അക്വിസിഷൻ യൂണിറ്റുകൾ വീണ്ടും തുറക്കും. റവന്യു ഉദ്യോഗസ്ഥരെ പുനർവിന്യസിക്കാൻ റവന്യു മന്ത്രിയോട് അഭ്യർഥിക്കും.

പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കണമെന്നും ഉത്തരവിറക്കാതെ ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങാൻ കഴിയില്ലെന്നു ജില്ലാ കളക്ടർമാർ അറിയിച്ചു.

മന്ത്രിസഭായോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് ആവശ്യമായ ഉത്തരവുകൾ അടുത്ത ദിവസം ഇറക്കാൻ നടപടി സ്വീകരിക്കാമെന്നു മന്ത്രി മറുപടി നൽകി.

Latest News

Corehub Up